ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കൊച്ചു പ്രേമലേഖനം

നിസ്സാര്‍ ഖബാനി (സിറിയ)*

വിവ: യൂസഫ്‌.എ. കെ.

എന്റെ പ്രിയതമേ, ഒരുപാടു മൊഴിയുവാനുണ്ടെനിക്ക്
എവിടെ ഞാന്‍ തുടങ്ങണം മുത്തേ
നിന്നിലുള്ളതെല്ലാം രാജകീയം 
എന്റെ വാക്കുകളിലൂടെ അര്‍ത്ഥമറിഞ്ഞു
പട്ടു ഗേഹം പണിയുന്നവളെ
ഇതാണെന്റെ ഗീതങ്ങള്‍, ഇത് ഞാനും
ഈ കൊച്ചു പുസ്തകം നമ്മളെ കൊള്ളുന്നു
നാളെ ഞാനിതിന്റെ താളുകള്‍ തിരികെ തരുമ്പോള്‍ 
ഒരു വിളക്ക് വിലപിക്കും 
ഒരു ശയ്യ പാടും 
അതിന്റെ പദങ്ങള്‍ വാഞ്ചയാല്‍ ഹരിതമാകും
അതിന്റെ അല്പവിരാമ ചിഹ്നങ്ങള്‍ പറക്കുവാന്‍ വെമ്പും 
പറയരുതേ: എന്തിനാണീ യുവാവ്‌ 
എന്നെക്കുറിച്ച് പുളയുന്ന പാതയോടും അരുവിയോടും 
ബദാം മരത്തോടും വര്‍ണ പുഷ്പത്തോടുംപറഞ്ഞതെന്ന് 
 ഞാനെവിടെപോയാലും ലോകം എന്നെ പിന്തുടരുവാന്‍ ?
എന്തിനീ ഗാനങ്ങള്‍ അവന്‍ ആലപിച്ചു?
ഇനി  എന്റെസുഗന്ധം കൊണ്ട്
 പൊതിയാത്ത താരകമില്ല
നാളെ ജനം എന്നെ അവന്റെ കവിതയില്‍ കാണും
വീഞ്ഞു രസമുള്ള വദനം, പറ്റെ മുറിച്ച മുടി
ജനം പറയുന്നതവഗണിക്കുക  
നീ മഹത്താവുന്നത് എന്റെ പ്രനയത്തിലൂടെയാണ് 
നമ്മളല്ലായിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു 
നിന്റെ കണ്ണുകളല്ലയിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു?
------------------------------------------------------------------------------------------------------   
*സിറിയയിലെ അറിയപ്പെടുന്ന കവിയായിരുന്ന നിസാര്‍ ഖബ്ബാനി സ്ത്രീകളെ അധികരിച്ച് കവിതയെഴുതുന്നതില്‍ അതീവ കഴിവ് പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു. കാല്പനികവും പ്രണയനിഷ്ടവുമായ കവിതകളും ഗാനങ്ങളുമെഴുതി   പ്രശസ്തനായിതീര്‍ന്നു. 1998 ല്‍ അദ്ദേഹം അന്തരിച്ചു.

അഭിപ്രായങ്ങള്‍

  1. കവി യോട് അങ്ങ് വിവര്‍ത്തനത്തിനു അനുമതി തേടിയിരുന്നോ ? നന്നായിരിക്കുന്നു.അങ്ങയോടു അടുപ്പമില്ലയിരുന്നെങ്കില്‍ ഞാന്‍ എങ്ങനെ സിരിയക്കാരനായ ആ മഹാനെ അറിയുമായിരുന്നു ?
    Kunhammad Kayanna

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി. വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും. ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്? എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു? കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍? സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍. അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം. നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും. ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...