ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്റെ പ്രഭാതത്തോടുപമിക്കുമ്പോള്‍

ഇബ്നു ഫരിദ്


വിവര്‍ത്തനം: യൂസഫ്‌ എ. കെ.

എന്റെ പ്രഭാതത്തോടുപമിക്കുമ്പോള്‍ 
ദീര്‍ഘ  ദിന വെളിച്ചം  ഒരു  മിന്നല്‍  പോലെ 
എന്റെ പാന  സ്ഥലിയില്‍,
പാരാവാരം  ഒരു  തുള്ളി.

ഞാന്‍ സ്വയം  
എല്ലാം  വീക്ഷിച്ചു പരതുന്നു 
ഒരു  പക്ഷം  കടിഞ്ഞാണും നിയന്ത്രണവുമായി,
മറുഭാഗം വലിക്കുമ്പോഴും .
മുകള്‍ അവനുകീഴെ  വന്നപ്പോള്‍-
സര്‍വദിക്കും  നമിച്ച-
വന്റെ  നയിക്കും  മുഖത്തെ.
ഭൂമിയുടെ  കീഴ്  രണ്ടിനും  മീതെ.
കാരണം  ഞാന്‍  കീറിയത്  അടഞ്ഞതാണ്,
അടഞ്ഞത് പിളര്‍ക്കുന്നത്‌
എന്റെ വ്യക്ത വഴിയെങ്കിലും.

ഒരു  സന്കീര്‍ണതയുമില്ല-
കൂടിച്ചേരല്‍  തീര്‍ച്ചയുടെ  പാതയാണ് ;
എവിടെ  എന്നൊന്നില്ല
ശൂന്യാകാശം  മാത്രം
വേര്‍തിരിക്കുന്നത്  കൊണ്ട്.

അക്കമേയില്ല,
എന്നാല്‍  ബ്ളേഡ്‌   അറ്റം  പോലെ  മുറിക്കുന്നു,
സമയം   എന്നത് പോലുമില്ല  കാരണം
പരിധി  സമയപാലകന്റെ  സൃഷ്ടിയാണ്;

ഈ  ലോകത്തോ  അടുതതിലോ സമത്വമില്ല
ഞാന്‍  വളര്‍ത്തിയത്‌  ആര്‍ക്കു  തളര്ത്താം
എന്റെ  ആജ്ഞാവിധിയാര്‍ക്ക്
 നടപ്പിലാക്കാം.

രണ്ടിടത്തും എതിരാളിയില്ല,
ശാന്തിയാല്‍
അസമത്വം  കാണില്ല  നിങ്ങള്‍
മാനവ  സൃഷ്ടിപ്പില്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി. വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും. ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്? എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു? കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍? സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍. അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം. നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും. ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

സത്യത്തിന്റെ ഒരു നിമിഷം

(ചെറുകഥ)     ഖൈരിയ അല്‍ സഖ്‌അഫ് (സൗദി അറേബ്യ) വിവ. യൂസുഫ്.എ.കെ. വസന്തത്തിന്റെ നാളുകളായിരുന്നു അത്.... മുമ്പ് പോയിരുന്നത് പോലെ തന്നെ.  നേരം അളക്കുന്നതില്‍ അവള്‍ക്ക് വലിയ താല്പര്യമില്ലായിരുന്നു-- മാസങ്ങള്‍, ആഴ്ചകള്‍,  ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍,  അല്ലെങ്കില്‍ സെക്കണ്ടുകള്‍ എന്നിങ്ങനെ.   വലിയ ഘടികാരം തൂങ്ങി നില്‍ക്കുന്ന ഒരു ചുമരിനരികെ  സമയത്തിന്റെ പദ്ധതിയില്‍ കുരുങ്ങി ചില നിമിഷങ്ങള്‍ അവള്‍ തരിച്ചു നിന്നു. മുന്‍ തലമുറകളില്‍ ഉണ്ടായിരുന്നതുപോലെ  പ്രൌഡഗംഭീരമായ  ഒരുതരം ഘടികാരമായിരുന്നു അതും - പഴയതും, മരത്തില്‍ നിര്‍മ്മിച്ചതും, വീടിന്റെ നിഴലിരുള്‍ വീഴ്ത്തുന്ന ലോകത്തിന്റെ ഗൌരവത്തെ വിളിച്ചോതുന്നതും. അവള്‍ അയാളെ നോക്കി.ഒരിക്കലും എന്തുകൊണ്ട് ഇതേപറ്റി ഇതുവരെ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചില്ലെന്ന്  അവള്‍ ആലോചിച്ചു. അയാള്‍ക്ക് ഏകദേശം  അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. ഒരു ഒഴുക്കന്‍  കുപ്പായമ...