ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
നീരാളി
ഗാസി അല്‍ ഗൊസൈബി

(സൗദി അറേബ്യ)

പരിഭാഷ: യൂസഫ്‌. എ. കെ.

ഒരു കൈ എന്റെ കഴുത്ത് ചുറ്റിപ്പിടിക്കുന്നു
മറ്റൊന്ന് എന്റെ അവയവങ്ങള്‍
ഒന്നു വീണ്ടും മറ്റൊന്ന്

ഈ കറുത്ത കൈകള്‍
എന്റെ ഞരമ്പുകള്‍ ഊറ്റിക്കുടിച്ച്
എന്റെ ശരീരത്തില്‍ നിന്നും ജീവിതം വറ്റിക്കുന്നു.
എന്റെ കൈകള്‍ എവിടെയാണ്?
ഞാന്‍ പിടിച്ച കത്തി?
ഒരിക്കല്‍ എനിക്ക് സഹസ്രം കൈകളുണ്ടായിരുന്നു 
കത്തികള്‍ സഹസ്രം!
സ്വന്തം കൈകള്‍ കൊണ്ട്
എന്റെ കൈകള്‍ വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു.
പക്ഷെ ഇപ്പോള്‍ ഞാന്‍ കൈകളില്ലാതെ
കറുത്ത കൈകളില്‍ അകപ്പെട്ടിരിക്കുന്നു

ഈ കറുത്ത കൈകള്‍ എന്നെ ശ്വാസം കെടുത്തുന്നത്‌ ഞാനറിയുന്നു
ജന്തു എന്നെ തുറിച്ചു നോക്കുന്നു
എന്റെ മരണം കണ്ടു അത്യാര്‍ത്തിയാല്‍
അവന്റെ താടിക്ക് നേരെ എന്നെ അടുപ്പിച്ചു,
ചരിയുമ്പോള്‍
പൊടുന്നനെ എന്റെ നെറ്റിയില്‍ നിന്നൊരു കത്തി മുളച്ചു വന്നു
എന്റെ വാരിയെല്ലുകളില്‍ നിന്നൊരു കത്തി,
പുതു നിണത്തില്‍ നിന്നും മുറിവ് പൂക്കുന്നു
ഓരോ തുള്ളിയും ഒരു കൈ വളര്‍ത്തിക്കൊണ്ട്.
എന്നെ ശപിച്ച്
ഒളിഞ്ഞിരുന്ന നേത്രങ്ങള്‍ മരിച്ചു.
........
ഞാന്‍ നിന്നോടോപ്പമുള്ളപ്പോള്‍
ഗാസി അല്‍ ഗൊസൈബി

(സൗദി അറേബ്യ)

പരിഭാഷ: യൂസഫ്‌. എ. കെ.

യാത്ര തുടങ്ങുന്നു ഞാന്‍
(താരങ്ങള്‍ കണ്ടുമുട്ടുന്ന നിന് നേത്രക്കടലിനേക്കാള്‍
മനോഹരമായി മറ്റൊന്നുമില്ലെങ്കിലും,
അവിടെ പ്രണയത്താല്‍ തിളങ്ങുന്നുണ്ടവ
പ്രകാശഗോപുരത്തിന്‍ അടയാളത്തീ സുസ്മിതമാവുന്നു
യാത്രികന്  വെളിച്ചം വീശിക്കൊണ്ട്.
തുറമുഖങ്ങള്‍ പ്രവേശം മുടക്കി
യാത്രരേഖയില്ലാതിറങ്ങാന്‍ ശ്രമിച്ചതിനു).

ഞാന്‍ പുറപ്പെട്ടു
സുന്ദരിയാം വനിതകളെ തേടി
സുഗന്ധവും കൊഹലും പുഞ്ചിരിയുമണിഞ്ഞു
ആനന്ദമറിയാ സ്ത്രീകള്‍
എങ്കിലും നിന് മുഖം
ഒരു കുട്ടിയെപോലെ, മുഖങ്ങളില്‍ സുന്ദരം
വിഭൂഷിതമാവാത്ത
ദുഖവും വിശപ്പും, ഭയവും കാണാം
ഒരു നിമിഷം പുഞ്ചിരി; ചുളിക്കും നെറ്റി മറ്റൊന്നില്‍
പായകള്‍ വിടര്‍ത്തി ഞാന്‍ അലഞ്ഞു
ജീവിതത്തിന്‍ നിഗൂഡതകളോട് പോരാടി
കടംകഥകളുടെ, ഗൂഡോക്തികളുടെ കടല്‍ കടന്നു
എങ്കിലും നീ നിന് മനസ്സില്‍
ദര്‍ശനത്തോട് മല്ലിട്ടില്ലൊരിക്കലും
പ്രകൃതിതന്നതിരുകള്‍ക്കപ്പുറം തിരഞ്ഞില്ല
ചോദ്യങ്ങള്‍ തൊടുത്തെന്നാലും
ശരിതെറ്ററിഞ്ഞു
കാപട്യത്തിന്‍
മൂടല്‍മഞ്ഞില്‍ തുളച്ചിറങ്ങി.

ഞാന്‍ പുറപ്പെട്ടു
വസ്ത്രവും കണ്ണിന്‍ നിറവും മാറ്റി
മറ്റുള്ളോര്‍ക്കെന്നെയറിയാന്‍ നാവു മൂര്‍ച്ച കൂട്ടി
അവരുടെ താളത്തോടൊത്താടി
വാചാലത നല്ല ചേലില്‍ ധരിച്ചു
പഴയമുഖം മാറ്റി
എങ്കിലും നിന്നോടൊത്താവുമ്പോള്‍
നിനക്കറിയുന്ന പഴയ ഞാന്‍ തന്നെ
എന്നെത്തന്നെ  അറിയുംപോല്‍ 
സൂര്യനെ എന്റെ തഴമ്പ് കാട്ടുന്നു
കാറ്റിനെ എന്റെ തെറ്റും
ഞാനെന്താണോ, അത് സ്വീകരിക്കുന്നു
നിന്റെ ഉദാര സ്നേഹം എന്നെ അംഗീകരിക്കും പോല്‍.
നിശബ്ദത
ഗാസി അല്‍ ഗൊസൈബി

(സൗദി അറേബ്യ)

പരിഭാഷ: യൂസഫ്‌. എ. കെ.
നമ്മുടെ വാക്കുകള്‍ മരിച്ചു
സ്വേച്ചാധിപതിയുടെ  മനസാക്ഷിപോലെ
ജീവന്റെ ഉറവയിലവയൊരിക്കലും നീരാടിയില്ല
ജന്മവ്യഥയും മുറിവുമറിഞ്ഞില്ല,
കുന്തമുനയില്‍ നടക്കുമിന്ദ്രജാലവും.

ചങ്ങലയില്ലാലോകം  സ്വപ്നം കാണ്മൂ നാം
പക്ഷാഘാതമേറ്റ തൂലികയിലുയര്‍ന്നു
പനിനീരിന്‍ കാലം
മൃത്യുഹൃദയങ്ങളില്‍ പൂക്കും
നമ്മള്‍ തന്‍ തൂലികയില്‍ പിറന്നൊരു 

നവ്യാത്ഭുതം സ്വപ്നം കാണ്മൂ

ധീരനാം കവി മൃത്യുവെ ഭയപ്പെടുമ്പോള്‍
ഉത്തമ കവിത നിശബ്ദത!
ഓ, മരുഭൂമി (1989) 
ഗാസി അല്‍ ഗൊസൈബി
(സൗദി അറേബ്യ)
പരിഭാഷ: യൂസഫ്‌. എ. കെ.

ലോകം തേടി ഞാന്‍
ഭൂമി കൂടുതല്‍ ഊഷരമാവാതെ,
സ്നേഹമധികം വിശുദ്ധമാവാതെ,
ദ്വേഷം നിന്നെക്കാള്‍ കഠിനമാവാതെ.

 നിന്നിലേക്ക്‌ മടങ്ങി ഞാന്‍, മരുഭൂമീ,
കടല്‍ പത എന് മുഖത്ത്;
മനസ്സില്‍ കണ്ണീരിന്‍ മരുപ്പച്ച,
പ്രഭാതത്തിന്‍മുമ്പൊരു നിഴലനങ്ങുന്നു കടലില്‍
പിന്നിയിട്ട മുടിയുടെ സ്വര്‍ണമിന്നാട്ടം.
എന്ചുണ്ടില്‍ രണ്ടുവരി കവിത
പ്രതിധ്വനിക്കാത്ത ഒരു ഗാനം.

ഞാന്‍ മടങ്ങി നിന്നിലേക്ക്‌, ആശയറ്റ്.
മാനവര്‍ക്കിടയില്‍ ഒരു
ചേര്‍ച്ചയുമില്ലെന്നു കണ്ടു.
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി, നാശമടഞ്ഞു;
ഹൃദയമില്ലാത്ത
വാരിയെല്ലിന്‍കൂട് പോലെ ലോകം.
സ്നേഹം നഷ്ടപ്പെട്ട  വാക്കാണ്‌
സ്നേഹമെന്നത്.
ഞാന്‍ നിന്നിലേക്ക് മടങ്ങി പരാജിതനായി;
ജീവിതത്തിന് യുദ്ധങ്ങള്‍ ചെയ്യുകയായിരുന്നു ഞാന്‍
വികാരത്തില്‍ തളഞ്ഞെടുത്ത വാളുമായി.

ഞാന്‍ നിന്നിലേക്ക്‌ മടങ്ങി . . . നങ്കൂരമിട്ടു
പൂഴിമണലില്‍.
മഞ്ഞുതുള്ളിയില്‍ മുഖം കഴുകവേ
നീ എന്നെ വിളിക്കുമ്പോലെ.

അപ്പോള്‍ നീ അടക്കം പറഞ്ഞു:
"നീ എന്നിലേക്ക്‌ വന്നോ, കുട്ടി?"
അതേ . . . അമ്മെ . . . ഞാന്‍ നിന്നിലേക്ക്‌ മടങ്ങി.
എന്നും കരയുന്ന ഒരു കുട്ടി,
ദൈവത്തിന്റെ നാടുകളിലേക്ക് പറന്നു;
അവന്റെ കൂട് കാണാന്‍ കഴിയാതെ,
അവന്‍ തിരിച്ചു വന്നു നിന്നില്‍ ജീവിതം തേടി.
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി, മരുഭൂവേ.
വിറയല്‍ മാറ്റി, അലച്ചില്‍ നിര്‍ത്തി,
നിന്റെ  നിഗൂഡതയുടെ
രാത്രിവലക്കുള്ളില്‍ ഞാന്‍
വിഹരിക്കുന്നു
നജദിന്റെ മന്ദമാരുതന്‍ ശ്വസിച്ചു
അറാറിന്റെ സുഗന്ധം.
 നിന്നില്‍ ഞാന്‍ ജീവിക്കുന്നു 
കവിതയ്ക്കും നിലാവിനും വേണ്ടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

പറവ

പാബ്ലോ നെരുദ  വിവ: യൂസുഫ് എ. കെ. ഒരു പറവയില്‍ നിന്നു മറ്റൊരു പറവയിലേക്ക് അത് കടന്നു പോയി,  ഒരു ദിനത്തിന്റെ മുഴുവന്‍ സമ്മാനം പുല്ലാങ്കുഴലില്‍ നിന്നു പുല്ലാങ്കുഴലിലേക്ക്  ദിനം യാത്രയായി, ഹരിത വസ്ത്രം പുതച്ച്. തുരങ്കം തുറന്ന പറക്കലില്‍  കടന്നുപോകുന്ന കാറ്റിലൂടെ പക്ഷികള്‍ തകര്‍ത്തു തുറക്കുന്നിടത്തേക്ക് കനം തൂങ്ങുന്ന നീല വായുവില്‍ -  അങ്ങോട്ട്‌ നിശ കടന്നു വന്നു. യാത്രകള്‍ തീര്‍ന്നു തിരിച്ചു വന്നപ്പോള്‍  നിശ്ചല ഹരിതനായി ഞാന്‍ നിന്നു. സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ -- ചിറകുകള്‍ ചലിച്ചതെങ്ങിനെയെന്നറിഞ്ഞു സുഗന്ധങ്ങള്‍ പരക്കുന്നതും തൂവല്‍ പൊതിഞ്ഞ ദൂരദര്‍ശിനിയിലൂടെ  ഉന്നതങ്ങളില്‍ നിന്നു ഞാന്‍ പാത കണ്ടു അരുവികളും മേല്കൂരനിറഞ്ഞ ഓടുകളും; തൊഴില്‍ ചെയ്യുന്ന മുക്കുവര്‍ നുരയുടെ കാല്‍സരായികള്‍; മുഴുവനും എന്റെ ഹരിതാകാശത്ത് നിന്നും വീക്ഷിച്ചു. ഇനി അക്ഷരങ്ങള്‍ ബാക്കിയില്ല  പറവകള്‍ പറക്കുന്നതിനെക്കാള്‍  ചെറു പക്ഷിയുടെ കുഞ്ഞുജലം  തീ പിടിച്ചിരിക്കുന്നു, പരാഗത്തിന്റെ പുറത്തു നൃത്തം ചെയ്തുകൊണ്ട്.