ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മൃത്യുശയനം യൂസഫ്‌. എ. കെ. അട്ടം കറുത്തിരുണ്ട്‌ പൊടിപിടിച്ചു ഓടുകള്‍ തകര്‍ന്നു കള്ളന്റെ കണ്ണുകള്‍ തുറിച്ചു. മലര്‍ന്നു കിടക്കുമ്പോള്‍ കാഴ്ചയുടെ ഫാന്ടസിയില്‍ കുട്ടിക്കളികള്‍ കുരുന്നുപൂക്കളില്‍ മഞ്ഞുകണം വികൃതിയും വാക്കുതര്‍ക്കങ്ങളും . മാവിന്‍ചുവട്ടിലെ ഊഞ്ഞാലാട്ടം നെല്ലിക്ക, വെല്ലം, പുളി, മാങ്ങ കുപ്പിവള, പൊട്ടു, മൈലാഞ്ചി അങ്ങിനെ കൌമാരക്കിതപ്പിലൂടെ യുവസന്ധ്യകള്‍, നെടുവീര്‍പ്പ് ആഗ്രഹസമസ്യകള്‍ താലിച്ചരടിലെ തളപ്പ് . ഓര്മയിലൊഴുകുന്ന നീറ്റലില്‍ കണ്ണുനീര്ചാലുകള്‍ ചലനം തോറ്റ മാംസവാര്ദ്ധക്യം ഉപ്പും മധുരവും കയ്പും നോവും കേവലം ശവം തീനികള്‍ കണ്പീലികളില്‍ മിന്നുന്ന ജീവന്‍ . ഇനിയെത്ര കാതം? കൈകളില്‍ അഞ്ഞൂറോ അഞ്ചോ ഹൃദയത്തിന്‍ കാഴ്ച തോറ്റ നേരം ദൈന്യതയുടെ നീലാകാശം ജനലിനക്കരെ നീന്തുന്ന പ്രാവുകള്‍ ഹരിത നിശ്വാസം ഇതന്ത്യം തേടുന്നൊരബല.
നീരാളി ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: യൂസഫ്‌. എ. കെ. ഒരു കൈ എന്റെ കഴുത്ത് ചുറ്റിപ്പിടിക്കുന്നു മറ്റൊന്ന് എന്റെ അവയവങ്ങള്‍ ഒന്നു വീണ്ടും മറ്റൊന്ന് ഈ കറുത്ത കൈകള്‍ എന്റെ ഞരമ്പുകള്‍ ഊറ്റിക്കുടിച്ച് എന്റെ ശരീരത്തില്‍ നിന്നും ജീവിതം വറ്റിക്കുന്നു. എന്റെ കൈകള്‍ എവിടെയാണ്? ഞാന്‍ പിടിച്ച കത്തി? ഒരിക്കല്‍ എനിക്ക് സഹസ്രം കൈകളുണ്ടായിരുന്നു  കത്തികള്‍ സഹസ്രം! സ്വന്തം കൈകള്‍ കൊണ്ട് എന്റെ കൈകള്‍ വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ കൈകളില്ലാതെ കറുത്ത കൈകളില്‍ അകപ്പെട്ടിരിക്കുന്നു ഈ കറുത്ത കൈകള്‍ എന്നെ ശ്വാസം കെടുത്തുന്നത്‌ ഞാനറിയുന്നു ജന്തു എന്നെ തുറിച്ചു നോക്കുന്നു എന്റെ മരണം കണ്ടു അത്യാര്‍ത്തിയാല്‍ അവന്റെ താടിക്ക് നേരെ എന്നെ അടുപ്പിച്ചു, ചരിയുമ്പോള്‍ പൊടുന്നനെ എന്റെ നെറ്റിയില്‍ നിന്നൊരു കത്തി മുളച്ചു വന്നു എന്റെ വാരിയെല്ലുകളില്‍ നിന്നൊരു കത്തി, പുതു നിണത്തില്‍ നിന്നും മുറിവ് പൂക്കുന്നു ഓരോ തുള്ളിയും ഒരു കൈ വളര്‍ത്തിക്കൊണ്ട്. എന്നെ ശപിച്ച് ഒളിഞ്ഞിരുന്ന നേത്രങ്ങള്‍ മരിച്ചു. ........ ഞാന്‍ നിന്നോടോപ്പമുള്ളപ്പോള്‍ ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: ...

ജനുവരി മുപ്പതു

  പറയാതിരിക്കാന്‍  വയ്യ ഇന്നെന്റെ ദിനമായിരുന്നു. നിങ്ങള്‍ക്കുവേണ്ടി നാടായ നാടൊക്കെ നാരായവേരു പോല്‍ വേട്ടയാടപ്പെട്ടവന്റെ. ഒരു പുലര്കാലവും, മധ്യാഹ്നവും, രാവും ഓര്‍മയുടെ നിമിഷങ്ങളെ തഴുകാന്‍ നിങ്ങള്ക്ക് നേരമില്ല. എനിക്കറിയാം, നാം സ്വതന്ത്രരാണിന്നു, അതോ നിങ്ങള്‍ മാത്രമോ? ആയിരിക്കാം, എന്റെ ലോകം സ്വസ്ഥമാണല്ലോ ഒരുവേള, നിങ്ങളില്‍ ചേക്കേറിയ ദാഹത്തെ കെടുത്തുവാന്‍  എന്റെ രക്തത്തിനാല്‍ കഴിഞ്ഞുവല്ലോ. അതു മാത്രമേ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുള്ളൂ ഇനിയും ഒരു ജന്മം തന്നാല്‍ ഞാന്‍ എന്ത് ചെയ്യും? കൌണ്ടര്‍ പൊയന്റിലെ ഒരു ചോദ്യം എന്നെ തറയ്ക്കുമ്പോള്‍ പ്രകാശപ്രളയം, മൈക്കിന്റെ ചങ്ങലകള്‍ മൂടുമ്പോള്‍ എന്റെ ഉത്തരത്തിന്റെ തൊണ്ടയില്‍ മുറുകുമ്പോള്‍   പറയുമെന്നോര്‍ത്തു ഗദ്ഗദം വിഴുങ്ങുന്നു ഞാന്‍. വേണ്ട, നിങ്ങളെന്നെ കൊല്ലുക, ഇനിയും, ഉത്തരം മുട്ടിക്കും ചോദ്യത്തെ വളര്‍ത്തുക...     

പ്രാന്തപ്രദേശം

തോമസ്  ട്രാന്‍സ്ട്രോമര്‍  വിവ. യൂസഫ്‌ എ. കെ. ആളുകള്‍ മേല്‍വസ്ത്രങ്ങളില്‍ കുഴിയില്‍ നിന്നുയരുന്ന മണ്ണിന്റെ അതേ നിറം. അതൊരു അവസ്ഥാന്തര ഇടം, സ്തംഭനാവസ്ഥ, രാജ്യമോ നഗരമോ അല്ല. ചക്രവാളത്തിലെ നിര്‍മാണ ക്രെയിനുകള്‍ വലിയ ചാട്ടത്തിനു കൊതിക്കുന്നു, എങ്കിലും ഘടികാരങ്ങള്‍ അതിനെതിരാണ്.  കോണ്‍ക്രീറ്റ് പൈപ്പുകള്‍ വെളിച്ചത്തിന്റെ മടിയില്‍ മരവിച്ച നാവുമായി ചിതറിക്കിടക്കുന്നു. വാഹന ബോഡി കടകള്‍ പണ്ടത്തെ ധാന്യപ്പുരകള്‍ കൈയടക്കിയിരിക്കുന്നു. കല്ലുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ വസ്തുക്കള്‍ പോലെ നിഴല്‍ വിരിക്കുന്നു. ഈ ഇടങ്ങള്‍ വലുതായിക്കൊണ്ടെയിരിക്കുന്നു ജൂദാസിന്റെ വെള്ളി കൊണ്ട് വാങ്ങിയ ഭൂമി പോലെ: "അന്യരെ ശവമടക്കാന്‍ ഒരു കുശവന്റെ പാടം"  

ഒരു മരണത്തിനു ശേഷം

തോമസ് ട്രന്‍സ്ട്രോമര്‍ വിവ: യൂസഫ്‌. എ. കെ.   ഒരിക്കല്‍  ഒരു ഞെട്ടലുണ്ടായി ഒരു നീണ്ട വെളിച്ചം വിതറുന്ന വാല്നക്ഷത്തിന്റെ വാല്‍ വിട്ടേച്ചു പോയി. അത് നമ്മളെ അകത്തു സൂക്ഷിക്കുന്നു. ടി വി ചിത്രങ്ങള്‍ മഞ്ഞു മൂടുന്നു. ടെലിഫോണ്‍ വയറുകളില്‍ അത് തണുത്ത തുള്ളിയായി നില്‍ക്കുന്നു. ഹേമന്ത സൂര്യനില്‍ ഒരാള്‍ക്ക്‌ ഇനിയും സാവകാശം സ്കിയില്‍ പോകാന്‍ കഴിയും കുറച്ചിലകള്‍ തങ്ങി നില്‍ക്കുന്ന കുറ്റിചെടികളിലൂടെ. പഴയ ടെലിഫോണ്‍ പുസ്തകത്തില്‍ നിന്ന് കീറിയെടുത്ത പേയ്ജുകള്‍ക്ക് സമാനമാണവ. തണുപ്പ് വിഴുങ്ങിയ പേരുകള്‍. ഹൃദയ മിടിപ്പ് കേള്‍ക്കാന്‍ ഇപ്പോഴും മനോഹരം പക്ഷെ ചിലപ്പോള്‍ ശരീരത്തേക്കാള്‍ നിഴലാണ് സത്യമെന്ന് തോന്നും. സാമുറായ്‌ അപ്രസക്തമെന്നു തോന്നുന്നു കറുത്ത വ്യാളി ധൂളികളുടെ ആയുധത്തിന്റെ അടുക്കല്‍.  

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

റാബിയ ബദവിയ വിവ. യൂസഫ്‌ എ.കെ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള മോഹം അത്യപൂര്‍വമായ ഒരു നിധിയാണ്‌ എന്റെ നാവില്‍ നിന്റെ പേര് മധുരോത്തമ വാക്കാണ്‌ എന്റെ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സമയം നിന്റെ കൂടെ ചെലവഴിക്കുന്ന മണിക്കൂറുകള്‍. ദൈവമേ, എനിക്കീ ഭവനത്തില്‍ ജീവിക്കാന്‍ കഴിയില്ല നിന്നെ സ്മരിക്കാതെ എങ്ങിനെയാണ് അടുത്ത ലോകം അനുഭവിക്കാന്‍ കഴിയുക നിന്റെ മുഖം കാണാതെ? നിന്റെ രാജ്യത്ത് ഞാനൊരന്യയും നിന്റെ ആരാധകരില്‍ എകയുമാണ് എന്റെ പരാതിയുടെ കാതലിതാണ്.

soul emboldened

i wanted you to read my emotions  but without tears or smiles hovering over your face relishing the sedimentary love. unable to return it in the same measure i fly away to the fathomless firmament starred by a flock of angels chirping in clouds of joy. your prescience of forlorn days bereaves my eeried ethos and emboldens a crying soul flavoured with salt and sour.