ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കൊച്ചു പ്രേമലേഖനം

നിസ്സാര്‍ ഖബാനി (സിറിയ)*

വിവ: യൂസഫ്‌.എ. കെ.

എന്റെ പ്രിയതമേ, ഒരുപാടു മൊഴിയുവാനുണ്ടെനിക്ക്
എവിടെ ഞാന്‍ തുടങ്ങണം മുത്തേ
നിന്നിലുള്ളതെല്ലാം രാജകീയം 
എന്റെ വാക്കുകളിലൂടെ അര്‍ത്ഥമറിഞ്ഞു
പട്ടു ഗേഹം പണിയുന്നവളെ
ഇതാണെന്റെ ഗീതങ്ങള്‍, ഇത് ഞാനും
ഈ കൊച്ചു പുസ്തകം നമ്മളെ കൊള്ളുന്നു
നാളെ ഞാനിതിന്റെ താളുകള്‍ തിരികെ തരുമ്പോള്‍ 
ഒരു വിളക്ക് വിലപിക്കും 
ഒരു ശയ്യ പാടും 
അതിന്റെ പദങ്ങള്‍ വാഞ്ചയാല്‍ ഹരിതമാകും
അതിന്റെ അല്പവിരാമ ചിഹ്നങ്ങള്‍ പറക്കുവാന്‍ വെമ്പും 
പറയരുതേ: എന്തിനാണീ യുവാവ്‌ 
എന്നെക്കുറിച്ച് പുളയുന്ന പാതയോടും അരുവിയോടും 
ബദാം മരത്തോടും വര്‍ണ പുഷ്പത്തോടുംപറഞ്ഞതെന്ന് 
 ഞാനെവിടെപോയാലും ലോകം എന്നെ പിന്തുടരുവാന്‍ ?
എന്തിനീ ഗാനങ്ങള്‍ അവന്‍ ആലപിച്ചു?
ഇനി  എന്റെസുഗന്ധം കൊണ്ട്
 പൊതിയാത്ത താരകമില്ല
നാളെ ജനം എന്നെ അവന്റെ കവിതയില്‍ കാണും
വീഞ്ഞു രസമുള്ള വദനം, പറ്റെ മുറിച്ച മുടി
ജനം പറയുന്നതവഗണിക്കുക  
നീ മഹത്താവുന്നത് എന്റെ പ്രനയത്തിലൂടെയാണ് 
നമ്മളല്ലായിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു 
നിന്റെ കണ്ണുകളല്ലയിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു?
------------------------------------------------------------------------------------------------------   
*സിറിയയിലെ അറിയപ്പെടുന്ന കവിയായിരുന്ന നിസാര്‍ ഖബ്ബാനി സ്ത്രീകളെ അധികരിച്ച് കവിതയെഴുതുന്നതില്‍ അതീവ കഴിവ് പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു. കാല്പനികവും പ്രണയനിഷ്ടവുമായ കവിതകളും ഗാനങ്ങളുമെഴുതി   പ്രശസ്തനായിതീര്‍ന്നു. 1998 ല്‍ അദ്ദേഹം അന്തരിച്ചു.

അഭിപ്രായങ്ങള്‍

  1. കവി യോട് അങ്ങ് വിവര്‍ത്തനത്തിനു അനുമതി തേടിയിരുന്നോ ? നന്നായിരിക്കുന്നു.അങ്ങയോടു അടുപ്പമില്ലയിരുന്നെങ്കില്‍ ഞാന്‍ എങ്ങനെ സിരിയക്കാരനായ ആ മഹാനെ അറിയുമായിരുന്നു ?
    Kunhammad Kayanna

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

പറവ

പാബ്ലോ നെരുദ  വിവ: യൂസുഫ് എ. കെ. ഒരു പറവയില്‍ നിന്നു മറ്റൊരു പറവയിലേക്ക് അത് കടന്നു പോയി,  ഒരു ദിനത്തിന്റെ മുഴുവന്‍ സമ്മാനം പുല്ലാങ്കുഴലില്‍ നിന്നു പുല്ലാങ്കുഴലിലേക്ക്  ദിനം യാത്രയായി, ഹരിത വസ്ത്രം പുതച്ച്. തുരങ്കം തുറന്ന പറക്കലില്‍  കടന്നുപോകുന്ന കാറ്റിലൂടെ പക്ഷികള്‍ തകര്‍ത്തു തുറക്കുന്നിടത്തേക്ക് കനം തൂങ്ങുന്ന നീല വായുവില്‍ -  അങ്ങോട്ട്‌ നിശ കടന്നു വന്നു. യാത്രകള്‍ തീര്‍ന്നു തിരിച്ചു വന്നപ്പോള്‍  നിശ്ചല ഹരിതനായി ഞാന്‍ നിന്നു. സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ -- ചിറകുകള്‍ ചലിച്ചതെങ്ങിനെയെന്നറിഞ്ഞു സുഗന്ധങ്ങള്‍ പരക്കുന്നതും തൂവല്‍ പൊതിഞ്ഞ ദൂരദര്‍ശിനിയിലൂടെ  ഉന്നതങ്ങളില്‍ നിന്നു ഞാന്‍ പാത കണ്ടു അരുവികളും മേല്കൂരനിറഞ്ഞ ഓടുകളും; തൊഴില്‍ ചെയ്യുന്ന മുക്കുവര്‍ നുരയുടെ കാല്‍സരായികള്‍; മുഴുവനും എന്റെ ഹരിതാകാശത്ത് നിന്നും വീക്ഷിച്ചു. ഇനി അക്ഷരങ്ങള്‍ ബാക്കിയില്ല  പറവകള്‍ പറക്കുന്നതിനെക്കാള്‍  ചെറു പക്ഷിയുടെ കുഞ്ഞുജലം  തീ പിടിച്ചിരിക്കുന്നു, പരാഗത്തിന്റെ പുറത്തു നൃത്തം ചെയ്തുകൊണ്ട്.
നീരാളി ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: യൂസഫ്‌. എ. കെ. ഒരു കൈ എന്റെ കഴുത്ത് ചുറ്റിപ്പിടിക്കുന്നു മറ്റൊന്ന് എന്റെ അവയവങ്ങള്‍ ഒന്നു വീണ്ടും മറ്റൊന്ന് ഈ കറുത്ത കൈകള്‍ എന്റെ ഞരമ്പുകള്‍ ഊറ്റിക്കുടിച്ച് എന്റെ ശരീരത്തില്‍ നിന്നും ജീവിതം വറ്റിക്കുന്നു. എന്റെ കൈകള്‍ എവിടെയാണ്? ഞാന്‍ പിടിച്ച കത്തി? ഒരിക്കല്‍ എനിക്ക് സഹസ്രം കൈകളുണ്ടായിരുന്നു  കത്തികള്‍ സഹസ്രം! സ്വന്തം കൈകള്‍ കൊണ്ട് എന്റെ കൈകള്‍ വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ കൈകളില്ലാതെ കറുത്ത കൈകളില്‍ അകപ്പെട്ടിരിക്കുന്നു ഈ കറുത്ത കൈകള്‍ എന്നെ ശ്വാസം കെടുത്തുന്നത്‌ ഞാനറിയുന്നു ജന്തു എന്നെ തുറിച്ചു നോക്കുന്നു എന്റെ മരണം കണ്ടു അത്യാര്‍ത്തിയാല്‍ അവന്റെ താടിക്ക് നേരെ എന്നെ അടുപ്പിച്ചു, ചരിയുമ്പോള്‍ പൊടുന്നനെ എന്റെ നെറ്റിയില്‍ നിന്നൊരു കത്തി മുളച്ചു വന്നു എന്റെ വാരിയെല്ലുകളില്‍ നിന്നൊരു കത്തി, പുതു നിണത്തില്‍ നിന്നും മുറിവ് പൂക്കുന്നു ഓരോ തുള്ളിയും ഒരു കൈ വളര്‍ത്തിക്കൊണ്ട്. എന്നെ ശപിച്ച് ഒളിഞ്ഞിരുന്ന നേത്രങ്ങള്‍ മരിച്ചു. ........ ഞാന്‍ നിന്നോടോപ്പമുള്ളപ്പോള്‍ ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: ...